ന്യൂയോർക്ക്: ' ദ വയര്‍' എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ മൈക്കിൾ കെ വില്യംസിനെ (54) മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്ക് സിറ്റിയിലെ സ്വവസതിൽ തിങ്കളാഴ്ചയാണ് മൈക്കിളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാൽ മരുമകൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
1995 ൽ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാർ ടൈം, 12 ഇയേഴ്സ് എ സ്ലേവ്, ദ പബ്ലിക് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. 2002 മുതൽ 2008 വരെ സംപ്രേഷണം ചെയ്യപ്പെട്ട ദ വയർ എന്ന ടെലിവിഷൻ പരമ്പരയിലെ ഒമർ ലിറ്റിൽ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. എമ്മി പുരസ്‌കാരത്തിന് അഞ്ച് തവണ നാമ നിർദ്ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കിൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |