ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപമുള്ള തന്‍ജെറാംഗ് ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ മരിച്ചു. 70ലധികം പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തടവുകാർ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.
മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരെ പാർപ്പിച്ചിരുന്ന ജയിൽകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |