കാബൂൾ: പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ ചാട്ടവാറിനടിച്ച താലിബാൻ നടപടിക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെ, കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി താലിബാൻ വക്താവ്.
സ്ത്രീകൾക്ക് ഭരിക്കാനോ മന്ത്രിസഭയിൽ അംഗമാകാനോ ഉള്ള കഴിവില്ലെന്നും പ്രസവിക്കുകയാണ് അവരുടെ ദൗത്യമെന്നും താലിബാൻ വക്താവ് സെയ്ദ് സെക്റുള്ളാ ഹഷ്മി പറഞ്ഞു.
താലിബാൻ സർക്കാരിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് അഫ്ഗാൻ വനിതകൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.
' വനിതകൾക്ക് ഒരിക്കലും മന്ത്രിയാകാൻ കഴിയില്ല. ചുമക്കാൻ പറ്റാത്തത്ര വലിയ ഭാരം അവരുടെ തലയിൽ വച്ച് കൊടുക്കുന്നത് പോലെയാണത്. സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് അത്യവശ്യമായ കാര്യവുമല്ല. സ്ത്രീകളുടെ ഒരേയോരു ദൗത്യം പ്രസവിക്കുകയെന്നതാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെ അഫ്ഗാനിലെ മുഴുവൻ സ്ത്രീകളുടേയും പ്രതിനിധികളായി കാണാൻ കഴിയില്ലെന്നും' ഹാഷ്മി
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |