വാഷിംഗ്ടൺ : ലോകമനസാക്ഷിയെ ഞെട്ടിച്ച, അമേരിക്കൻ ജനതയെ ഒന്നടങ്കം സങ്കടക്കടലിൽ ആഴ്ത്തിയ 9/11 ഭീകരാക്രമണത്തിന് 20 വയസ്.ലോക പൊലീസെന്നും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായി അറിയപ്പെടുന്ന അമേരിക്കയുടെ നെഞ്ചിലേറ്റ ഉണങ്ങാത്ത മുറിവിനെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ഓരോ സെപ്റ്റംബർ 11 നും. 19 പേരടങ്ങുന്ന അൽഖ്വയ്ദ ഭീകര സംഘം ഒറ്റ ദിവസം കൊണ്ടില്ലാതാക്കിയത് 2977 പേരുടെ ജീവനാണ്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 25000ത്തിന് മുകളിലും. 2000 സെപ്റ്റംബർ 11 ന് നാല് സംഘങ്ങളായി തിരിഞ്ഞ ഭീകരർ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ ഒണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ 110 നിലകളുള്ള വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് അമരിക്കൻ സമയം രാവിലെ 8.43 ഇടിച്ച് കയറ്റി. കെട്ടിടം നിലം പതിക്കുന്നതിനിടെ രണ്ടാമത്തെ വിമാനം 9:03ന് തെക്കേ ടവറിലേക്ക് ഇടിച്ചുകയറ്റി. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ അടുത്ത വിമാനം 9.43ന് ഇടിച്ചിറക്കി. യു.എസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിനെ ലക്ഷ്യം വച്ച നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെ തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൗണ്ടിയലെ പാടശേഖരത്തിൽ 10:03 ന് തകർന്നു വീണു. ഈ സംഭവത്തോടെ അമേരിക്ക ഏതുവിധേനയും ഭീകരരെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരായ അൽഖ്വായിദ ഗ്രൂപ്പിനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക ബിൻ ലാദന് സുരക്ഷിത താവളം ഒരുക്കിയെന്നാരോപിച്ച് സഖ്യകക്ഷികളുടെ പിന്തുണയോടെ അഫ്ഗാൻ ആക്രമിച്ചു. താലിബാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പുറത്താക്കി രാജ്യത്ത് ആധിപത്യം സ്ഥാപിച്ചു. ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനായ ബിൻ ലാദനെ ലക്ഷ്യമിട്ട് യു.എസ് ഇറാഖും ആക്രമിച്ചു. എന്നാൽ 2011 മേയ് രണ്ടിന് പാകിസ്ഥാനിലെ ആബട്ടാബാദിൽ യു.എസ് നടത്തിയ അതീവ രഹസ്യമായ സൈനിക നീക്കത്തിൽ ലാദനെ കൊലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |