ടോകിയോ : തെക്കൻ ദ്വീപുകൾക്ക് സമീപം ചൈന കടന്നുകയറ്റം നടത്തുവെന്നാരോപിച്ച് ജപ്പാൻ. ഈ പ്രദേശത്ത് ചൈനയുടേതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപം വെള്ളിയാഴ്ച രാവിലെയാണ് മുങ്ങിക്കപ്പലും സമീപത്ത് ചൈനീസ് ഡിസ്‌ട്രോയറും ജപ്പാൻ നാവികസേന കണ്ടെത്തിയത്. തങ്ങളുടെ സമുദ്രാതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം കൂടിയതായി പരാതിപ്പെട്ട ജപ്പാൻ ചൈനീസ് അന്തർവാഹിനി പടിഞ്ഞാറോട്ടു സഞ്ചരിച്ചു യോക്കോയേറ്റ് ദ്വീപിനടുത്തേക്കു പോയെന്നും അറിയിച്ചു. ഏറെക്കാലമായി തർക്കപ്രദേശമായി നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ, സ്വതന്ത്രസഞ്ചാരം അകാശപ്പെട്ട് യു.എസ് കപ്പലുകൾ കടന്നു വരുന്നതിനെ ചൈന എതിർക്കാറുണ്ട്. ഇതിനെ തുടർന്ന് ദക്ഷിണ ചൈനാ കടലിൽ പുതിയ മാരിടൈം നിയമം ചൈന നടപ്പിലാക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ജപ്പാൻ പ്രതിരോധ മന്ത്രി നോബുവോ കിഷി സൈനികരോടു നിർദേശിച്ചു. സംഭവത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |