വാഷിംഗ്ടൺ: തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയെന്നും കൈയ്യിൽ നാനോചിപ്പ് കടത്തിവിട്ടെന്നും വാദിച്ച് അമേരിക്കൻ സ്വദേശിയായ സ്റ്റീവ് കോൾബേൺ.
ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നും സ്റ്റീവ് പറയുന്നു.
പറമ്പിലെ മരത്തിന്റെ മുകളിൽ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസ്സിലായി. എന്നാൽ, നിമിഷങ്ങൾക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റി. തുടർന്ന് സ്റ്റൈയിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു.
ഭാര്യയ്ക്കും സമാനമായ അനുഭവം ഉണ്ടായി. ഇത്തരം അനുഭവങ്ങളിൽ ഭാര്യ ഒട്ടും സന്തോഷവതിയായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരൻ താനാണെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെ തന്നെ ഉപേക്ഷിച്ച് ഭാര്യ പോയെന്നും സ്റ്റീവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |