കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്ക് നേരേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് പിന്നിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ് ഖൊരാസൻ. അഫ്ഗാനിലെ ജലാലാബാദിൽ രണ്ട് ദിവസങ്ങളിലായാണ് ആക്രമണം നടന്നത്. താലിബാന്റെ വാഹന വ്യൂഹത്തെ ലക്ഷ്യം വെച്ച് ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന ആക്രണണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാന്റെ മൂന്ന് വാഹനങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ആക്രമണത്തിൽ 35 താലിബാൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഐസിസ് കെ അവകാശപ്പെടുന്നത്. യു.എസ് സൈനിക പിന്മാറ്റത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് താലിബാന് നേരെ തുടരത്തുടരെ ഭീകരാക്രമണം നടക്കുന്നത്. പ്രവിശ്യയിൽ സ്വാധീനമുള്ള ഐസിസ് ലഷ്‌കർ ഭീകരർ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനാലാണ് ഇത്തരം ഭീകരാക്രമണങ്ങളുണ്ടാകുന്നതെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |