കാബൂൾ : അഫ്ഗാനിലെ ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യൻ പ്രീമിയർലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ച് താലിബാൻ ഭരണകൂടം. യു.എ.ഇയിൽ നടക്കുന്ന മത്സരങ്ങൾക്കിടെയുള്ള പെൺകുട്ടികളുടെ നൃത്തവും ഗ്യാലറിയിൽ ശിരോവസ്ത്രം ധരിക്കാതെയുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവുമെല്ലാം ഇസ്ലാമിനെതിരാണെന്നാണ് താലിബാൻ നിലപാട്. അതാണ് രാജ്യത്ത് ഐ.പി.എൽ നിരോധിക്കാനുള്ള കാരണമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മാനേജർ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.ഇത്തവണ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവർ ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും. രാജ്യത്ത് ഐ.പിൽ നിരോധിച്ചതിൽ അതിയായ ദുഖമുണ്ടെന്ന് റാഷിദ് ഖാൻ പറഞ്ഞു.
രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ പുരുഷ ടീമിന് ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം നല്കിയെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഇതോടെ അഫ്ഗാൻ പുരുഷ ടീമിന്റെ ടെസ്റ്റ് പങ്കാളിത്തവും സംശയത്തിലായി. ഐ.സി.സിയുടെ നിയമം അനുസരിച്ച് വനിതാ ക്രിക്കറ്റ് ടീമിന്റെ സജീവ പങ്കാളിത്തമുണ്ടെങ്കിലേ പുരുഷ ടീമിന് ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |