ടുണിസ്: ടുണിഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി നജ്‌ല ബൗഡെൻ റോംധാനെ എത്തുമ്പോൾ കുറിയ്ക്കപ്പെടുന്നത് പുതുചരിത്രമാണ്. വനിതകൾക്ക് പ്രധാന പദവികളിലൊന്നും അവസരം നൽകാത്ത ദക്ഷിണാഫ്രിക്കൻ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ ഈ മാറ്റത്തിൽ അറബ‌്ലോലോകമൊന്നാകെ അത്ഭുതപ്പെടുകയാണ്. ടുണീഷ്യയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയതിന്റെ തെളിവാണിത്. നജ്‌ലയുടെ പ്രധാനമന്ത്രി പദം രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ മാറ്റിമറിച്ചേക്കും.
ടുണീഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ സർക്കാർ തലപ്പത്ത് എത്തുന്നത് എന്ന് പ്രസിഡന്റ് സെയ്ദ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് മികവു തെളിയിച്ച വ്യക്തിയാണ് നജ്‌ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഈ നിയമനം നിയമപരമല്ലെന്ന് മുൻ സർക്കാരിൽ അംഗമായിരുന്ന മന്ത്രി സമീർ ഡിലോ പ്രതികരിച്ചു.
നജ്‌ലയെക്കുറിച്ചറിയാം
എൻജിനിയറിംഗ് കോളേജ് പ്രൊഫസറായ നജ്‌ല ജൂലായ് 25 ന് പ്രധാനമന്ത്രിയെ പുറത്താക്കി പാർലമെന്റ് മരവിപ്പിച്ച് അധികാരം പ്രസിഡന്റ് ഏറ്റെടുത്തതോടെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയാകുന്നത്.
സെൻട്രൽ കെയ്‌റോൺ പ്രവിശ്യയിൽ 1958 ലാണ് നജ്‌ലയുടെ ജനനം. രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലുംനേരത്തെ, ലോകബാങ്കുമായി ചേർന്ന് പദ്ധതികൾനടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ മന്ത്രാലയം നജ്‌ലയെ ചുമതലയേൽപ്പിച്ചിരുന്നു.
2011ൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ ജനറൽ ഇൻചാർജ് ഒഫ് ക്വാളിറ്റി സ്ഥാനവും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |