കാബൂൾ : യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുൻപ് യു.എസ് സെനറ്ററായിരിക്കെ അഫ്ഗാനിൽ കുടുങ്ങിയപ്പോൾ രക്ഷിച്ച രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന അമൻ ഖലീലി അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ടു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ സേനയുടെ പരിഭാഷകനായിരുന്ന ഖലീലിയും കുടുംബവും ഒളിവ് ജീവിതം നയിച്ചു വരികയായിരുന്നു. തന്നെ രക്ഷപ്പെടുത്തണമെന്ന് അടുത്തിടെ ഖലീലി ബൈഡനോട് അഭ്യർഥിച്ചിരുന്നു. പാകിസ്ഥാൻ രാജ്യം വിട്ടെന്നും സുരക്ഷിതമായി പാകിസ്ഥാനിലെത്തിയെന്നും യു.എസ്. വിദേശകാര്യവകുപ്പ് പ്രതിനിധി അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് കുടിയേറ്റ വിസയിലൂടെ യു.എസിലേക്ക് പോകണമെന്നാണ് ഖലീലിയുടെ ആഗ്രഹം.
2008ൽ അഫ്ഗാൻ സന്ദർശിച്ച് മടങ്ങിയ സെനറ്റർമാരായ ജോ ബൈഡൻ, ജോൺ കെറി, ചക്ക് ഹാഗെൽ എന്നിവരുമായി പോയ യു.എസ് മിലിട്ടറി ഹെലിക്കോപ്റ്ററുകൾ കനത്ത മഞ്ഞുകാറ്റ് മൂലം അഫ്ഗാനിലെ ഒരു താഴ്വരയിൽ കുടുങ്ങി. അന്ന് ഖലീലിയടക്കമുള്ള രക്ഷാദൗത്യ സംഘത്തിന്റെ പരിശ്രമ ഫലമായാണ് യു.എസ് ഉന്നത സംഘത്തെ സുരക്ഷിത താവളത്തിലെത്തിക്കാനായത്. 2001ൽ യു.എസ് അഫ്ഗാൻ പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ സ്ഥാപിച്ച പ്രധാന സൈനികത്താവളമായ ബാഗ്രാം എയർബേസിൽ പരിഭാഷിയുടെ തസ്തികയിലായിൽ ജോലി ചെയ്തു.
ഇപ്പോൾ പാക്കിസ്ഥാനിൽ എത്തിയിരിക്കുകയാണ് ഖലീലി.
ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിനാളുകളിൽ ഖലീലിയുമുണ്ടായിരുന്നു. എന്നാൽ ഖലീലിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അഫ്ഗാൻ പാസ്‌പോർട്ടില്ലാത്തത് രക്ഷാപ്രവർത്തനം അവതാളത്തിലാക്കി. എന്നാൽ യു.എസ് മുൻ സൈനികരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും നിരന്തരമായ ഇടപെടലിലൂടെയാണ് അഫ്ഗാൻ വിടാൻ ഖലീലിയ്ക്കും കുടുംബത്തിനും കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |