SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 AM IST

അഫ്ഗാൻ മുൻ ഭരണകൂടത്തിന്റെ നിക്ഷേപം തീരുമാനം പിന്നീട് : യു.എസ്

ghhgh

വാഷിംഗ്ടൺ: അഫ്ഗാൻ ഭരണകൂടം അമേരിക്കയിൽ നിക്ഷേപിച്ചിരുന്ന തുകയെ സംബന്ധിച്ച തീരുമാനം പിന്നീടെടുക്കുമെന്ന് അമേരിക്കൻ വിദേശകാര്യവകുപ്പ്. നിലവിൽ അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരിന്റെ നയം എങ്ങനെയായിരിക്കും എന്നത് നോക്കിയായിരിക്കും നിക്ഷേപം തിരികെ നൽകുന്നതിനെ പറ്റി ആലോചിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.

കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രതിനിധികൾ താലിബാൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. മുൻ ഭരണകൂടം അമേരിക്കയിൽ നിക്ഷേപിച്ച തുക പുതിയ താലിബാൻ ഭരണകൂടത്തിന് ന്യായമായും നൽകേണ്ടതാണെന്നും അമേരിക്ക ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ യൂറോപ്യൻ യൂണിയനടക്കം താലിബാന് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതേ സമയം രാജ്യത്തെ സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് എത്രയും വേഗം പ്കരവേശനമനുവദിക്കണമെന്ന ആവശ്യവുമായി അഫ്ഗാൻ സ്ത്രീകളും പെൺകുട്ടികളും. താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബൽഖ്, കുന്ദൂസ്, സർ-ഇ-പുൾ എന്നീ മൂന്ന് മേഖലകളിലെ സ്‌കൂളുകൾ മാത്രമാണ് പെൺകുട്ടികൾക്ക് വേണ്ടി തുറന്ന് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനവും സ്ത്രീകളും പെൺകുട്ടികളുമായതിനാൽ താലിബാന്റെ തീരുമാനങ്ങൾ അവരെ ബാധിക്കരുതെന്നുമാണ് പൊതുജനങ്ങളുടെ നിലപാട്.

സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ ഹനിക്കരുതെന്ന ആവശ്യം താലിബാൻ പാലിച്ചില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.