ജനീവ : രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നല്കണമെന്ന് ഡബ്ല്യു.എച്ച്.ഒയുടെ നിർദ്ദേശം. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ കൊവിഡ് ബാധ ഒഴിവാക്കാൻ വാക്സിന്റെ അധിക ഡോസുകൾ നൽകേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ നയതന്ത്ര ഉപദേശക സമിതി അഭിപ്രായപ്പെട്ടു.
ചൈനീസ് വാക്സിനുകളായ സിനോഫാമും സിനോവാകും സ്വീകരിച്ച 60 വയസിന് മുകളിലുള്ളവരും അധിക ഡോസുകൾ സ്വീകരിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. ഈ വാക്സിനുകൾ ലാറ്റിനമേരിക്കയിൽ മുതിർന്നവരിൽ ഫലപ്രദമല്ലെന്ന പഠനങ്ങൾ പുറത്തു വന്നതിനാലാണ് പുതിയ നിർദ്ദേശം.
അതേ സമയം ലോകത്താകമാനം ഇതുവരെ 654 കോടി കൊവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തു. ലോകജനസംഖ്യയുടെ 47.6 ശതമാനത്തിന് വാക്സിന്റെ ആദ്യ ഡോസുകൾ ലഭിച്ചു. 2.34 കോടി ഡോസുകൾ പ്രതിദിനം വിതരണം ചെയ്യുന്നതായാണ് കണക്കുകൾ. രാജ്യത്തെ 84 ശതമാനം പേർക്കും വാക്സിൻ രണ്ട് ഡോസും നല്കിയ യു.എ.ഇ.യാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ നില്ക്കുന്നത്. ടാൻസാനിയ(0.57 ശതമാനം), നൈജീരീയ(2.3 ശതമാനം), എത്യോപ്യ(2.5 ശതമാനം) എന്നീ രാജ്യങ്ങളാണ് വാക്സിൻ വിതരണത്തിൽ ഏറ്റവും പിന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |