ബാങ്കോക്ക് :ചൈനയിൽ നിന്നുള്ള കൊവിഡ് വാക്സിനായ സിനോവാകിന്റെ ഉപയോഗം രാജ്യത്ത് നിറുത്തലാക്കി തായ്‌ലാന്റ്. നിലവിൽ ഇറക്കുമതി ചെയ്തിട്ടുള്ള വാക്സിനുകളുടെ സ്റ്റോക്ക് തീരുന്നതോടെ സിനോവാക് വാക്സിൻ ഉപയോഗിക്കില്ല. ഫെബ്രുവരി മുതൽ രാജ്യത്ത് 31.5 മില്യൺ ഡോസ് സിനോവാക് വാക്സിനാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ ആദ്യം വിതരണം ചെയ്തിരുന്നത്. പിന്നീട് ജനങ്ങൾക്ക് രണ്ട് വ്യത്യസ്ത ഡോസുകൾ കുത്തിവയ്ക്കാൻ ആരംഭിച്ചു. ആദ്യ ഡോസ് സിനോവാകും രണ്ടാം ഡോസ് അസ്ട്രസെനക വാക്സിനുമാണ് നല്കിയത്. എന്നാൽ ഇനി മുതൽ അസ്ട്രാ സെനകയും ഫൈസർ വാക്സിനും ഒന്നും രണ്ടും ഡോസായി നല്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് സിനോവാകിന്റെ ഇറക്കുമതി നിറുത്തലാക്കാൻ തീരുമാനിച്ചത്. 72 മില്യൺ ജനസംഖ്യയുള്ള രാജ്യത്ത് 36 ശതമാനം പേർക്കാണ് ഇതുവരെ വാക്സിൻ നല്കിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 1.8 മില്യൺ കൊവിഡ് കേസുകളും 18,336 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |