ദോഹ: ഖത്തറിൽ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിർമ്മാണത്തിൽ മാറ്റം വരുത്തുമെന്നും എല്ലാവർക്കും തുല്യ പൗരത്വം ഉറപ്പുവരുത്തുമെന്നും ഭരണാധികാരി ഷേഖ് തമീം ബിൻ ഹമദ് അൽ-താനി.
ഒക്ടോബർ രണ്ടിന് രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ ചില ഗോത്രവിഭാഗങ്ങൾക്ക് സാധിക്കാതെ പോയതാണ് നിയമം ഭേദഗതി ചെയ്യാനുള്ള കാരണം.
രാജ്യത്ത് ഗോത്രവർഗങ്ങൾക്കെതിരായ അധിക്ഷേപം വർദ്ധിക്കുകയാണ്. ഇത് ഐക്യത്തിനെ പ്രതികൂലമായി ബാധിക്കും. ഗോത്രവിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ഒരു രോഗമാണെന്നും അമീർ പറഞ്ഞു.
രാജ്യത്തെ പ്രമുഖ ഗോത്രവിഭാഗത്തിലൊന്നായ അൽ-മുറാഹിൽപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിച്ചിരുന്നില്ല. 1930ന് മുൻപ് ഖത്തറിലുള്ള കുടുബങ്ങളിലെ അംഗങ്ങൾക്ക് മാത്രം വോട്ടവകാശം ലഭിക്കുന്ന തരത്തിലുള്ള നിലവിലുള്ള നിയമമാണ് ഇതിന് കാരണം.
രാജ്യവ്യാപകമായി ഗോത്രവികാരം വ്രണപ്പെടുന്നതിലേക്കും, വലിയ പ്രതിഷേധത്തിനും ചൾച്ചകള്‍ക്കും ഇത് വഴിവച്ചിരുന്നു. ഈ നിയമങ്ങളിൽ മാറ്റം വരുത്തുമെന്നാണ് ഇപ്പോൾ ഖത്തർ അമീർ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |