ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതിനിടെ പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി പ്രവർത്തകൾ. യു.എൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിയിൽ നിന്ന് ക്ലൈഡ് നദിയുടെ എതിർ കരയിലേക്ക് 'ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്' എന്ന മുദ്രാവാക്യമുള്ള ബാനറുകളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ അവർ മാർച്ച് നടത്തി.
സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ യുഎന്നിൽ വെറുതെ കിടന്ന് ബ്ലാ ബ്ലാ ബ്ലാ അടിച്ചിട്ട് ഒരു കാര്യവുമില്ല. ഇവിടെ മാറ്റമൊന്നും വരാൻ പോകുന്നില്ല. അവരുടേത് വെറും അഭിനയം മാത്രമാണ്. യു.എൻ കാലാവസ്ഥാ ഉച്ചകോടിയെ വിമർശിച്ച് ഗ്രെറ്റ പറഞ്ഞു.
ആഗോളതാപനത്തിന്റെ ദുരിതം ഇതിനകം അനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് കെനിയൻ കാലാവസ്ഥാ പ്രവർത്തക എലിസബത്ത് വാതുറ്റി ലോക നേതാക്കളോട് അഭ്യർത്ഥിച്ചു.. ''ഞാൻ ഇവിടെ ഈ കോൺഫറൻസ് സെന്ററിൽ സുഖമായി ഇരിക്കുമ്പോൾ, എന്റെ രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പട്ടിണിയിലാണ്', കെനിയയിൽ വരൾച്ച കാരണം പലരും ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും വാതുറ്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |