തായ്‌പേയ്: അതിർത്തി തർക്ക പ്രദേശങ്ങളിൽ പ്രകോപനപരമായ നീക്കങ്ങൾ തുടർന്ന് ചൈനീസ് സർക്കാർ. തായ്‌വാനെതിരെ ചൈന യുദ്ധസന്നാഹം വർദ്ധിപ്പിക്കുന്നതായി അമേരിക്കയുടെ ഇന്റലിജൻസ് വിഭാഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമമേഖലയിലേക്ക് യുദ്ധവിമാനങ്ങളയച്ച് ചൈന നടത്തുന്ന പ്രകോപനത്തിന് പിന്നാലെ സിൻജിയാംഗ് മരുഭൂമിയിൽ ചൈന നടത്തുന്ന മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ യു.എസ് പുറത്തുവിട്ടു. ചൈന ഏകപക്ഷീയമായി തായ്‌വാനെ ആക്രമിക്കാൻ തുനിഞ്ഞാൽ അമേരിക്ക തായ്‌വാനെ സംരക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. നിലവിൽ മേഖലയിൽ ചൈനയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച് പ്രധാനപ്പെട്ട പ്രതിരോധ വിവരങ്ങൾ അമേരിക്ക തായ്‌വാന് കൈമാറുന്നുണ്ട്.
അതേ സമയം തായ്‌വാനെതിരെ മാത്രമല്ല, യു.എസിനെതിരേയും ചൈന യുദ്ധതന്ത്രങ്ങൾ മെനയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. യു.എസ് യുദ്ധക്കപ്പലുകളുടെയും നാവികസേനാ വിമാനവാഹിനികളുടെയും മാതൃകയുണ്ടാക്കി അവ ലക്ഷ്യമിട്ട് ചൈനീസ് സേന പരിശീലനം നടത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ യു.എസ് പുറത്തു വിട്ടു. ഷിൻഷിയാങ് പ്രവിശ്യയിലെ താക്ലമക്കാൻ മരുഭൂമിയിൽ നടക്കുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങൾ യു.എസ്. ബഹിരാകാശ സാങ്കേതികകമ്പനിയായ മാക്സറാണ് പുറത്തുവിട്ടത്. മരുഭൂമിയിൽ നിർമിച്ച കേന്ദ്രത്തിൽ യു.എസിന്റെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈൽ വേധ കപ്പലിന്റെയും മാതൃകകളാണ് നിർമിച്ചിട്ടുള്ളത്. ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാനാണ് സമുച്ചയം ഉപയോഗിക്കുന്നതെന്ന് യു.എസ്. നാവിക സേന സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |