ന്യൂയോർക്ക് : അമേരിക്കൻ മരുന്നു കമ്പനിയായ എം.എസ്.ഡിയ്ക്ക് പിന്നാലെ കൊവിഡ് പ്രതിരോധ ഗുളികയുമായി ഫൈസറും രംഗത്ത്. ഫൈസറിന്റെ കൊവിഡ് ഗുളികയായ പാക്‌സ്ലോവിഡിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. കൊവിഡിനെതിരെ 89 ശതമാനം പ്രതിരോധം തീർക്കാൻ പാക്‌സ്ലോവിഡിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 1200 രോഗികളിലാണ് ഫൈസർ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രോഗ ബാധിതരായെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലോ പാക്‌സ്ലോവിഡ് രണ്ട് നേരം അഞ്ച് ദിവസം കഴിക്കണമെന്നാണ് ഫൈസറിന്റെ നിർദേശം. ഫൈസർ പാക്‌സ്ലോവിഡ് മരുന്നിന് അടിയന്തിരാനുമതി തേടുമെന്നാണ് വിവരം. നിലവിൽ ലോകത്താദ്യമായി എം.എസ്.ഡിയുടെ മോൾനുപിറവിറിന് ബ്രിട്ടൻ അനുമതി നല്കിയിട്ടുണ്ട്. ബ്രിട്ടണിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് (എം.എച്ച്.ആർ.എ) ഈ ആന്റിവൈറൽ ഗുളികയ്ക്ക് അനുമതി നൽകിയത്. യു.എസിലെയും യൂറോപ്പിലെയും ആരോഗ്യ വിദഗ്ദർ ഈ മരുന്നിനെക്കുറിച്ച് പഠിച്ചു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |