ആംസ്റ്റർഡാം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് നെതർലന്റ്സ് സർക്കാർ. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ നെതർലന്റ്സിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. മൂന്നാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നെതർലന്റ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കേസുകളിൽ വീണ്ടും വർദ്ധനയുണ്ടായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമാണ് നെതർലന്റ്സ്. പുതിയ നിയന്ത്രണങ്ങളനുസരിച്ച് ബാറുകളും റസ്റ്റാറന്റുകളും സൂപ്പർമാർക്കറ്റുകളും എട്ട് മണിവരെ പ്രവർത്തിക്കും.കായിക മത്സരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയങ്ങളിൽ നടത്തണം.
രാജ്യത്ത് 16,364 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 18,000ത്തോളം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. യുറോപ്പിലെ ചില രാജ്യങ്ങൾ കോവിഡിന്റെ കാര്യത്തിൽ മോശം അവസ്ഥയിലേക്ക് പോവുകയാണെന്ന് ലോകാരോഗ്യ സംഘടന എമർജൻസീസ് തലവൻ ഡോ മൈക്കിൾ റയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |