വാഷിംഗ്ടൺ : ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ 160 ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫിസിനു സമീപമായിരുന്നു സംഭവം. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡിയാണ് (57) ക്രൂരമായി കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യത്തിന് ഡോക്ടറുടെ ചികിത്സയിൽ കഴിഞ്ഞിരുന്ന
25കാരനായ ഉമർ ദത്താണ് കുറ്റവാളി. നവംബർ 10ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.മാനസികനിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
സംഭവ ദിവസം ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെടുകയും ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തു. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് അച്യുത് റെഡ്ഡിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |