വാഷിംഗ്ടൺ : നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കാശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നല്കി അമേരിക്ക. തിങ്കളാഴ്ചയാണ് അമേരിക്ക ലെവൽ ത്രീ അഡ്വൈസറി പുറത്തിറക്കിയത്. കാശ്മീരിലേക്കും സായുധ സംഘട്ടനത്തിന് സാദ്ധ്യതയുള്ളതിനാൽ ഇന്ത്യ -പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം. അതേ സമയം ഭീകരവാദ സാദ്ധ്യത കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്ര പുനഃപരിശോധിക്കാനും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിക്കാൻ കാരണമെന്നാണ് അമേരിക്കയുടെ നിലപാട്. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അതിവേഗം ഉയരുന്നുവെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും അതിനാൽ വിദേശ സഞ്ചാരികൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതായും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |