ഖാർത്തും: സുഡാനിൽ അബ്ദുള്ള ഹംദുക്ക് പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി. ഇതുകൂടാതെ, തടവിലുള്ള നേതാക്കളെ മോചിപ്പിക്കാനും അധികാരം പിടിച്ചെടുത്ത സൈന്യം തീരുമാനിച്ചു.
സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഹംദുക്കിന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിരുന്നു.
സാങ്കേതിക വിദഗ്ദ്ധരുടെ ഒരു സ്വതന്ത്ര മന്ത്രിസഭ ഹംദുക്ക് രൂപവത്കരിക്കും. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. പിന്നാലെ സുഡാനെ ആഫ്രിക്കൻ യൂണിയനിൽ നിന്ന് പുറത്താക്കി. പഴയ സർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ സുഡാനെ ആഫ്രിക്കൻ യൂണിയനിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഹംദുക്കിനെ അധികാരത്തിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഒക്ടോബർ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സൈന്യം സർക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |