കിൻഷാസ : കോംഗോയിലെ സ്വർണ ഖനിയിൽ തൊഴിലാളികളായ 5 ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. തെക്കൻ കിവു പ്രവിശ്യയിലെ മുക്കേരയിലെ ഖനിയിൽ നിന്നും ഞായറാഴ്ചാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. കോംഗോയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ബായോണ്ട് മൈനിംഗ് എന്ന ചൈനീസ് കമ്പനിയാണ് ഖനിയുടെ ഉടമസ്ഥർ. സംഭവ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തൊഴിലാളികളെ വാഹനത്തിൽ കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം തടയാൻ ശ്രമിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമികൾ കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ചൈനീസ് എംബസി കോംഗോയിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.കോംഗോയിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർ പ്രദേശത്തെ പ്രാദേശിക സാഹചര്യം മനസിലാക്കി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |