ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത ആയുധ - മനുഷ്യക്കടത്തിന് തടയിടുന്നതിന് ലോകരാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിലാണ് ഭീകരപ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ആയുധക്കടത്തുകളും മനുഷ്യക്കടത്തും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ എടുത്തു പറഞ്ഞത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് വിഷയം അവതരിപ്പിച്ചത്.
ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ അനധികൃത ആയുധക്കടത്ത് മൂലം ലോകരാജ്യങ്ങൾ നേരിടുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി. ആയുധക്കടത്ത് പൂർണമായും ഇല്ലായ്മ ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ കൂട്ടായെടുത്ത നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യ എന്നും മുന്നിലുണ്ടെന്ന് യോഗത്തിൽ ഉറപ്പു നല്കിയതായും ഭട്ടാചാര്യ കൂട്ടിച്ചേർത്തു. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകർച്ച മുതലാക്കി ഭീകരർ നടത്തുന്ന ആയുധ - മനുഷ്യക്കടത്തിന് ലോകരാജ്യങ്ങൾ തടയിടണമെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദും അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പം എങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |