ബർലിൻ : ജർമ്മനിയിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവി
ൽ കൂട്ടുകക്ഷിയ മന്ത്രിസഭയുണ്ടാക്കാൻ സോഷ്യൽ ഡമോക്രാറ്റ്സ് (എസ്.പി.ഡി.ആർ), ഗ്രീൻ പാർട്ടി, ഫ്രീ ഡമോക്രാറ്റ്സ് (എഫ്.ഡി.പി) എന്നീ പാർട്ടികൾ തമ്മിൽ ധാരണയിലെത്തി. സഖ്യ ഉടമ്പടിക്ക് ഈ പാർട്ടികളുടെ അനുമതി ഔദ്യോഗികമായി ലഭിച്ചാൽ ത്രികക്ഷി സഖ്യസർക്കാർ നിലവിൽ വരും. പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എസ്.പി.ഡിയുടെ നേതാവ് ഒലാഫ് ഷോൽസ് ആംഗല മെർക്കലിന്റെ പിൻഗാമിയായി പുതിയ ചാൻസലറായി അധികാരമേൽക്കും. കൽക്കരി ഉപയോഗിച്ചുള്ള ഊർജ്ജ ഉൽപാദനം അവസാനിപ്പിക്കുന്നത് 2038 ൽ നിന്ന് 2030 ലേക്ക് മാറ്റണമെന്ന ഗ്രീൻസ് പാർട്ടിയുടെ മുഖ്യ ആവശ്യവും നികുതി വർദ്ധനവ് പാടില്ലെന്ന എഫ്.ഡി.പിയുടെ പ്രധാന ആവശ്യവും സോഷ്യൽ ഡമോക്രാറ്റ്സ് പാർട്ടി അംഗീകരിച്ചതോടെയാണ് കൂട്ടുകക്ഷി സർക്കാരിനുള്ള വഴി തെളിഞ്ഞത്.
സഖ്യ ഉടമ്പടി പ്രകാരം എഫ്.ഡി.പി നേതാവ് ക്രിസ്റ്റ്യൻ ലിൻഡർ ധനമന്ത്രിയും ഗ്രീൻസ് പാർട്ടിയുടെ റോബർട്ട് ഹാബക് പരിസ്ഥിതി മന്ത്രിയുമാകും. ജർമ്മനി നാറ്റോയുടെ ഭാഗമായി തുടരുമെന്നും യൂറോപ്യൻ യൂണിയനെ ശക്തിപ്പെടുത്താൻ 3 പാർട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ഉടമ്പടിയിൽ പ്രതിപാദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |