റിയാദ്: ഇസ്ലാമിക് സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. 'ഭീകരവാദത്തിന്റെ കവാടമെന്ന് വിശേഷിപ്പിച്ചാണ് സൗദി രാജ്യത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിരോധിച്ചതിനാൽ അവരുമായി ആരും ബന്ധം പുലർത്താൻ പാടില്ലെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. അഹ്ബാബ് എന്ന പേരിലാണ് സൗദിയിൽ ഈ വിഭാഗം പ്രവർത്തിക്കുന്നതെന്നും തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താനുള്ള നിർദ്ദേശം ഇമാമുകൾക്ക് നല്കിയിട്ടുണ്ടെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ അപകടകരവും ജനങ്ങളെ വഴി തെറ്റിക്കാൻ ഉദ്ദേശിച്ചുള്ളതുമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്ന അവരുടെ പ്രസ്താവന വിശ്വാസയോഗ്യമല്ലെന്നും സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. നേരത്തേയും തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ സൗദി അറേബ്യ രംഗത്തു വന്നിട്ടുണ്ട്. 1926ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ് ലീഗ് ജമാഅത്തിന് ലോകത്തെമ്പാടും 40 കോടിയോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |