ലണ്ടൻ: കൊവിഡിന്റെ ഒമിക്രോൺ വകഭേദം രാജ്യത്ത് പടർന്ന് പിടിക്കുന്നതിനിടെ പ്രതിരോധ വാക്സിനേഷൻ വേഗത്തിലാക്കി ബ്രിട്ടൻ. രാജ്യത്ത് 30 വയസ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകും.
30നും 39 വയസ്സിനുമിടെ 75 ലക്ഷം ആളുകളാണ് യു.കെയിലുള്ളത്. ഇതിൽ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. നിലവിൽ രാജ്യത്ത് 3000 ത്തോളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ലണ്ടനിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 30 ശതമാനത്തോളം ഒമിക്രോൺ വകഭേദമാണ്. യു.കെയിൽ ഒമിക്രോൺ മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം ബ്രിട്ടനിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയില്ലെങ്കിൽ ജനുവരിയോടെ ഒമിക്രോൺ തരംഗമുണ്ടായേക്കുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒമിക്രോൺ വകഭേദം കാരണം അടുത്ത ഏപ്രിലോടെ 25,000 മുതൽ 75,000 വരെയാളുകൾ മരിക്കാനിടയുണ്ടെന്നും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജിൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ ) ഗവേഷകർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചുനിർത്തിയേക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആശുപത്രികൾ നിറയാതിരിക്കാൻ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളേർപ്പെടുത്തണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |