ദോഹ: ഖത്തറിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ 4 പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേരിൽ ഒരാൾ വാക്സിനെടുക്കാത്തയാളാണ്. നിലവിൽ 4 പേരും ഐസൊലേഷനിലാണ്. ആരെയും ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നല്കി ഖത്തർ ഭരണകൂടം.
കൊവിഡിനെതിരെയുള്ള ജാഗ്രത പാലിക്കണമെന്നും വാക്സിൻ ഇനിയും എടുക്കാത്തവരും ബൂസ്റ്റർ ഡോസിന് അർഹമായവരും എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ വേഗത്തിൽ പരിശോധന നടത്തുക, കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുക എന്നീ നിർദ്ദേശങ്ങൾ ജനങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തെ വാക്സിൻ ഡോസെടുത്ത് 6 മാസം കഴിഞ്ഞവർക്ക് ഖത്തറിൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |