മിയാമി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിൽ കൊവിഡ് വ്യാപനം. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ 48 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഡിസംബർ 11ന് മിയാമിയിൽ നിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. കപ്പലിലുണ്ടായിരുന്ന ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് റോയൽ കരീബിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും ഇത്രയും പേർക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുയർത്തിയിട്ടുണ്ട്. രോഗ ബാധിതരിൽ കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ലെയെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെ നിലവിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിലുള്ള 95 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ്. കൊവിഡ് സ്ഥിരീകരിച്ചവരിൽ 98 ശതമാനം പേരാണ് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുള്ളത്. അതേ സമയം രോഗം സ്ഥിരീകരിച്ചവരിലാരിലെങ്കിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |