പ്യോങ്യാംഗ്: ദക്ഷിണ കൊറിയൻ വീഡിയോ കണ്ടെന്ന കുറ്റത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തരകൊറിയയിൽ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമായത് 9 പേരെന്ന് റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസിഷണൽ ജസ്റ്റിസ് വർക്കിങ് ഗ്രൂപ്പ് മനുഷ്യാവകാശ സംഘടന അറിയിച്ചു.
കഴിഞ്ഞ ആറ് വർഷത്തിനിടെ ട്രാൻസിഷണൽ ജസ്റ്റിസ് വർക്കിങ് ഗ്രൂപ്പ് ഉത്തരകൊറിയയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട 683 പേരുമായി അഭിമുഖം നടത്തിയാ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആറ് വർഷത്തിനിടെ 27 പേരെയാണ് അവിടെ പരസ്യമായി വധിച്ചത്. ഇവരിൽ ഭൂരിഭാഗവും മയക്കുമരുന്ന്, വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവരാണ്. യു.എസ്, ദക്ഷിണകൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നുള്ള സിനിമകളും വീഡിയോകളും മറ്റും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ജനങ്ങളുടെ ഇടയിൽ വിദേശ സ്വാധീനം കുറയ്ക്കാനാണ് ഇത്തരൊരു നിയമം രാജ്യത്ത് നടപ്പിലാക്കുന്നത്.
അടുത്തിടെ ദക്ഷിണ കൊറിയൻ വെബ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് കൊണ്ടുവന്ന് വിതരണം ചെയ്തയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.ഇത് കണ്ട സ്കൂൾ വിദ്യാർത്ഥികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ഇവരുടെ അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |