ലണ്ടൻ : ലോക്ക്ഡൗൺ കാലത്ത് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നതോടെ കുരുക്കിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് നടന്ന ഹൗസ് പാർട്ടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ പുറത്തു വിട്ടത്. അടിയന്തരമായി നടത്തിയ ഓഫീസ് മീറ്റിങ്ങിനു ശേഷം സ്റ്റാഫംഗങ്ങൾ ഒത്തുകൂടുക മാത്രമാണു ചെയ്തതെന്നായിരുന്നു സംഭവത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ആദ്യ വിശദീകരണം.എന്നാൽ ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ളവർ സാമൂഹിക അകലം പോലും പാലിക്കാതെ വൈൻ കഴിക്കുന്ന ചിത്രങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |