സിയോൾ: രാജ്യത്തെ പരമോന്നത നേതാവായ കിം ജോംഗ് ഉന്നിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതിനാൽ അദ്ദേഹത്തോട് കൂടുതൽ വിശ്വസ്തതയും കൂറും കാണിക്കണമെന്നും രാജ്യത്തെ സൈനികരോട് ആവശ്യപ്പെട്ട് ഉത്തര കൊറിയ. 'സ്വന്തം ജീവൻ പോലും നല്കാൻ തയ്യാറായി അർപ്പണബോധത്തോടെ കിം ജോംഗ് ഉന്നിനെ സംരക്ഷിക്കുന്ന ബുള്ളറ്റ് പ്രൂഫ് മതിലുമായി സൈനികർ മാറണമെന്ന് സർക്കാർ സൈനികരോട് ആഹ്വാനം ചെയ്തു. സൈന്യത്തിന്റെ പരമോന്നത കമാൻഡറായി കിം ചുമതലയേറ്റ് 10 വർഷം പിന്നിടുന്ന വേളയിലാണ് സർക്കാരിന്റെ സന്ദേശം. ശക്തമായ സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് രാജ്യത്തെ ജനങ്ങളും 12 ലക്ഷത്തോളം വരുന്ന സൈനികരും കിമ്മിന്റെ നേതൃത്വം ഉയർത്തിപ്പിടിക്കണമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.
കൊവിഡ് മഹാമാരി, യു.എൻ ഉപരോധം എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഉത്തരകൊറിയ. 2021ൽ രാജ്യത്ത് നടപ്പിലാക്കിയ അജണ്ടകളും നയങ്ങളും അവലോകനം ചെയ്യുന്നതിനായി വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) നാലാമത് പ്ലീനറി യോഗം നടന്നു കൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |