SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

ബഹുജന പ്രക്ഷോഭം കലാപത്തിലേക്ക് അയൽ രാജ്യങ്ങളുടെ സഹായം തേടി കസാക്കിസ്ഥാൻ പ്രസിഡന്റ്

gdhfyhg

അൽമാറ്റി: ഇന്ധന വിലവർദ്ധനവിനെ തുടർന്ന് കസാക്കിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം കലാപമായി മാറുന്നുവെന്ന് റിപ്പോർട്ട്. കലാപത്തെ തുടർന്ന് മന്ത്രിസഭ രാജി വയ്ക്കുകയും ഇന്ധന വിലവർദ്ധനവ് പിൻവലിക്കുകയും ചെയ്തിട്ടും സംഘർഷാവസ്ഥയിൽ അയവ് വന്നിട്ടില്ലെന്നാണ് വിവരം. രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ 1000 ത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഇതുവരെ 12 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് വിവരം. പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങൾ കത്തിക്കുകയും അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുക്കുകയും ചെയ്തതിനെത്തുടർന്ന് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ അയൽ രാജ്യങ്ങളിൽ നിന്ന് സൈനിക സഹായം തേടിയിട്ടുണ്ടെന്ന് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് അറിയിച്ചു. റഷ്യ, അർമേനിയ, ബലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സൈനിക സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനോടാണ് സഹായം തേടിയിരിക്കുന്നത്.രാജ്യത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ വിദേശ പരിശീലനം ലഭിച്ച 'ഭീകര' സംഘങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.ഇവർ രാജ്യത്തെ ഭരണ കേന്ദ്രങ്ങളും ആയുധങ്ങളും പിടിച്ചെടുക്കുകയും അൽമാറ്റി വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങൾ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ പിടിച്ചെടുത്തതായും അറിയിച്ചിട്ടുണ്ട്. അതേ സമയം കസാക്കിസ്ഥാനിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ എത്രയും പെട്ടെന്ന് സേനയെ അയയ്ക്കുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം ബഹിരാകാശ വിക്ഷേപണങ്ങൾക്കായി റഷ്യ ഉപയോഗിക്കുന്ന കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിനടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിൻ അറിയിച്ചിട്ടുണ്ട്.

അടങ്ങാത്ത ജനരോഷം

രാജ്യത്ത് സർക്കാർ ഇന്ധന വില വർദ്ധനവ് പ്രഖ്യാപിച്ചതോടെയാണ് തീരുമാനത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയത്. പടിഞ്ഞാറൻ കസാഖിസ്ഥാനിൽ ആരംഭിച്ച പ്രക്ഷോഭം പിന്നീട് ചൊവ്വാഴ്ചയോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതോടെ

കസാഖിസ്ഥാൻ പ്രധാനമന്ത്രി അസ്‌കർ മാമിന്റെ സർക്കാർ രാജിവച്ചു. അതേ സമയം പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് മുൻഗാമിയായ നൂർസുൽത്താൻ നസർബയേവിന്റെ അനധികൃത ഇടപെടലുകളാണ് ഇന്ധനവില ഇരട്ടിയാകാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പൊതുജന രോഷം കണക്കിലെടുത്ത് ബുധനാഴ്ച സുരക്ഷാ കൗൺസിലിന്റെ തലവൻ സ്ഥാനത്ത് നിന്ന് നസർബയേവിനെ പുറത്താക്കിയിരുന്നു. പ്രതിഷേധക്കാർ നഗര മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന നസർബയേവിന്റെ കൂറ്റൻ പ്രതിമ തകർത്തു.

അതേ സമയം സോവിയറ്റ് യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ നടപ്പാക്കിയത് പോലെ രാജ്യത്ത് ഉദാരവൽക്കരണം കൊണ്ടുവരണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

ഇന്ധന വിലക്കയറ്റം എത്രയും പെട്ടെന്ന് പിൻവലിക്കാമെന്ന് ഉറപ്പു നല്കിയിട്ടുണ്ടെങ്കിലും മാസങ്ങളായി അധികാരികൾ ഇത്തരം വാഗ്ദാനങ്ങൾ നല്കി വരികയാണെന്ന് പ്രക്ഷോഭക്കാർ പറയുന്നു.

19 ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.