SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.01 PM IST

ഓസ്കാർ പുരസ്കാര ജേതാവ് സർ സിഡ്നി പോറ്റിയർ അന്തരിച്ചു

vchhgy

വാഷിംഗ്ടൺ : ഹോളിവുഡ് നടനും സംവിധായകനും സാമൂഹിക പ്രവർത്തകനുമായിരുന്ന സർ സിഡ്നി പോറ്റിയർ (94) ​അന്തരിച്ചു. ബഹാമാസിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. 1950-60 കാലഘട്ടത്തിൽ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനായിരുന്നു അദ്ദേഹം. 1975 ൽ ലില്ലീസ് ഒഫ് ദി ഫീൽഡ് എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിലൂടെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയ അദ്ദേഹം ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യത്തെ കറുത്ത വംശജൻ കൂടിയായിരുന്നു. യു.എസ് ബഹാമാസ് പൗരത്വമുള്ള അദ്ദേഹത്തിന്റെ മരണ വിവരം ബഹാമാസ് വിദേശകാര്യ മന്ത്രാലയമാണ് പുറത്തു വിട്ടത്. പോയറ്റിയർ രാജ്യത്തിന്റെ ഹീറോയും വഴി കാട്ടിയും പ്രചോദനമുണെന്ന് ബഹാമിയൻ ഉപ പ്രധാനമന്ത്രി ചെസ്റ്റർ കൂപ്പർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് കൂപ്പർ കൂട്ടിച്ചേർത്തു. യു.എസിൽ വംശീയതയും വർണ വിവേചനവും അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ മനം കവർന്നത്. 1927 യു.എസിലെ മിയാമിയിലായിരുന്നു പോറ്റിയറുടെ ജനനം. ബഹാമാസിലിൽ നിന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ മിയാമി സന്ദർശിക്കാനെത്തിയപ്പോൾ യാദൃച്ഛികമായി യു.എസിൽ വച്ച് ജനിച്ച അദ്ദേഹത്തിന് യു.എസ് പൗരത്വവും ലഭിക്കുകയായിരുന്നു. പിന്നീട് 15 ാം വയസിൽ യു.എസിലെത്തിയ അദ്ദേഹം അമേരിക്കൻ നീഗ്രോ തീയറ്ററിന്റെ ഭാഗമായി. 1955 ൽ ബ്ലാക്ക് ബോർഡ് ജംഗിൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 1958 ൽ ദി ദിഫിയന്റ് ഒൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചതോടെ ഓസ്കാറിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ കറുത്ത വംശജനായ നടൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് ആ വർഷത്തെ ബാഫ്റ്റ പുരസ്കാരം ലഭിച്ചു. എ പാച്ച് ഒഫ് ബ്ലൂ,​ സോംഗ് ഒഫ് ദി സൗത്ത്,​ ദി ഗ്രേറ്റസ്റ്റ് എവർ സ്റ്റോറി ടോൾഡ്,​ ടു സർ വിത്ത് ലവ്,​ ഇൻ ദി ഹീറ്റ് ഒഫ് ദി നൈറ്റ്,​ ഗസ് ഹൂ ഇസ് കമിംഗ് ടു ദി ഡിന്നർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അസാമാന്യ അഭിനയ പാടവമുള്ള ഒരു നടനോടൊപ്പം തന്നെ മികച്ച ഒരു സംവിധായകൻ കൂടിയായിരുന്നു പോറ്റിയർ. ബക്ക് ആന്റ് ദി പ്രീച്ചർ,​ ലെറ്റ്സ് ടു ഇറ്റ് എഗൈൻ,​ ഫാസ്റ്റ് ഫോർവേഡ്,​ ഗോസ്റ്റ് ഡാഡ് എന്നീ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1997 ൽ മണ്ടേല ആന്റ് ഡെ ക്ലാർക്ക് എന്ന ടെലിവിഷൻ പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയായും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചു. 1997 മുതൽ 2007 വരെ ജപ്പാനിലെ ബഹാമിയൻ അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2002 ൽ സിനിമാ ലോകത്ത് നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് അക്കാഡമി ഓണററി അവാർഡ് ലഭിച്ചു.​ 2009 ൽ യു.എസിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നല്കി അദ്ദേഹത്തെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.