ലണ്ടൻ: അന്തരിച്ച ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങിന്റെ 80ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ. ഇതിനായി ഇന്നലെ പ്രത്യേക ഡൂഡിൾ ഗൂഗിൾ അവതരിപ്പിച്ചു. രണ്ടര മിനുട്ട് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയിൽ സ്റ്റീഫൻ ഹോക്കിങിന്റെ കംപ്യൂട്ടർ നിർമ്മിത ശബ്ദത്തിൽ അദ്ദേഹത്തിന്റെ പഠനങ്ങളും ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ് ഈ ഹ്രസ്വ വീഡിയോയിൽ ചുരുക്കി അവതരിപ്പിച്ചത്. ശരീരത്തിന് ചലിക്കാനായില്ലെങ്കിലും ജീവിതകാലം മുഴുവൻ മനസുകൊണ്ട് താൻ പ്രപഞ്ചത്തിലൂടനീളം സഞ്ചരിക്കുകയായിരുന്നുവെന്ന് ഹോക്കിങ് വീഡിയോയിൽ പറയുന്നുണ്ട്. ഹോക്കിങിന്റെ കുടുംബവുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ആനിമേറ്റഡ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും പ്രധാനപ്പെട്ട വാക്യശകലങ്ങളുമാണ് വീഡിയോയിലുള്ളത്.
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഒക്സ്ഫഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ.
രുന്നു താത്പര്യം.17 ാം വയസ്സിൽ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിന് ശേഷ കേംംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ അമയോ ട്രോപ്പിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പതിയെ സംസാരിക്കാനും ചലിക്കാനുമുള്ള കഴിവ് ഇതോടെ അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് 1980ൽ എം.ഐ.ടി. എഞ്ചിനീയറായ ഡെന്നിസ് ക്ലാറ്റ് വികസിപ്പിച്ച് കംപ്യൂട്ടർ ഉപയോഗിച്ചുള്ള ശബ്ദസംവിധാനമാണ് അദ്ദേഹം ആശയവിനിമയത്തിനായി ഉപയോഗിച്ചത്. നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്, കോണീയസംവേഗബലം എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങൾ ശാസ്ത്ര ലോകത്തിന് എന്നുമൊരു മുതൽക്കൂട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |