SignIn
Kerala Kaumudi Online
Thursday, 25 April 2024 2.09 AM IST

കസാക്കിസ്ഥാനിൽ മുൻ സുരക്ഷാ മേധാവി അറസ്റ്റിൽ

bnbjmm

അൽമാറ്റി : കസാഖിസ്ഥാനിൽ ഇന്ധന വിലവർദ്ധനവിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും അതിനെ തുടർന്നുണ്ടായ അതിക്രമങ്ങളും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രാജ്യത്തെ മുൻ ആഭ്യന്തരസുരക്ഷ മേധാവി കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെ.എൻ.ബി) ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നതിൽ ബോധപൂർവം തിരിമറി നടത്തി സർക്കാരിനെ അട്ടിമറിക്കാൻ കരീം ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രക്ഷോഭത്തിനിടെയാണ് രണ്ട് തവണ കസാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള കരീമിനെ സുരക്ഷാമേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്. മുൻ പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയായ കരീമിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിശദംശങ്ങൾ പുറത്തു വിട്ടിട്ടില്ല. പൊതുജന രോഷം കണക്കിലെടുത്ത് ബുധനാഴ്ച സുരക്ഷാ കൗൺസിലിന്റെ തലവൻ സ്ഥാനത്ത് നിന്ന് നസർബയേവിനെയും പുറത്താക്കിയിരുന്നു. നസർബയേവിന്റെ അനധികൃത ഇടപെടലുകളാണ് ഇന്ധനവില ഇരട്ടിയാകാൻ കാരണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടർന്ന് പ്രതിഷേധക്കാർ നഗര മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന നസർബയേവിന്റെ കൂറ്റൻ പ്രതിമ തകർക്കുകയും ചെയ്തിരുന്നു. എന്നാൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാസർബയേവ് രാജ്യം വിട്ടെന്ന അഭ്യൂഹം അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി തള്ളി.അതേ സമയം റഷ്യൻ സേനയുടെ സഹായത്തോടെ രാജ്യത്തെ ക്രമസമാധാന നില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായാണ് റിപ്പോർട്ടുകൾ. ഇതുവരെ ഏറ്റുമുട്ടലിൽ 26 പ്രക്ഷോഭകരെയാണ് സുരക്ഷാ സേന വധിച്ചത്. 18 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് രാജ്യത്ത് 4400 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്കു നേരെ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാൻ പ്രസിഡന്റ് കാസിം ജൊമാർട് തൊകായേവ് ഉത്തരവിട്ടിരുന്നു. അതേ സമയം കസാക്കിസ്ഥാനിലെ പ്രക്ഷോഭം അടിച്ചമർത്താൻ

റഷ്യൻസേനയുടെ സഹായം തേടിയത് ശരിയായില്ലെന്ന് യു.എസ്. വിദേശ സഹായം തേടുന്നതിന് പകരം കസാഖ് സർക്കാർ സ്വന്തം നിലയ്ക്ക് പ്രക്ഷോഭകരെ നേരിടുകയാണ് വേണ്ടതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. കലാപം നിയന്ത്രിക്കാൻ സർക്കാരിന് കഴിയാതെ വന്നതോടെയാണ് റഷ്യ, അർമേനിയ, ബലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളടങ്ങിയ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ സേനയുടെ സഹായം കസാക്കിസ്ഥാൻ തേടിയത്. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.