കാബൂൾ: അഫ്ഗാനിൽ താലിബാൻ സേനയും ഐസിസ് ഖൊറാസൻ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർപഖ്തൂൺഖ്വാ സ്വദേശിയായ അസ്ലാം ഫറൂഖിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിൽ ഒരു മാസത്തിനിടെ വധിക്കപ്പെടുന്ന രണ്ടാമത്തെ പ്രമുഖ ഭീകരനാണ് ഫറൂഖി. ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന നൻഗർഹാർ പ്രവിശ്യ കേന്ദ്രീകരിച്ചായിരുന്നു ഫറൂഖിയുടെ പ്രവർത്തനം. താലിബാൻ ഭരണംപിടിച്ചതോടെ ഷഹാബ് മഹാജെർ ഫാറൂഖിയെ പിന്തള്ളി നേതൃത്വം ഏറ്റെടുത്തു. ഇവർ തമ്മിൽ അധികാര തർക്കങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോകുന്ന ഐസിസ് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഫാറൂഖി കൊല്ലപ്പെട്ടത്. തെഹറീക് ഇ താലിബാൻ ഭീകരനായ മുഹമ്മദ് ഖുറാസാനിയെ നൻഗർഹാർ പ്രവിശ്യയിൽ ഈ മാസമാദ്യം കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് ഐസിസ് ഭീകരരുടെ അക്രമങ്ങൾ അനുവദിക്കില്ലെന്ന് താലിബാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |