ന്യൂഡൽഹി: യുക്രെയിനിൽ അധിനിവേശം പുരോഗമിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കിഴക്കൻ യുക്രെയിനിൽ നിന്ന് റഷ്യൻ അതിർത്തി വഴി വിദ്യാർത്ഥികളെ അടക്കം ഒഴിപ്പിക്കാൻ പ്രധാനമന്ത്രി സഹായം തേടി. കാർക്കിവിൽ ഇന്ത്യൻ വിദ്യാർത്ഥി ഷെൽ ആക്രമണത്തിൽ മരിച്ച സാഹചര്യവും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
യുക്രെയിൻ വിഷയത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഫോണിൽ റഷ്യൻ പ്രസിഡന്റിനെ ബന്ധപ്പെട്ടത്. യുക്രെയിനിലെ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് ട്വീറ്റു ചെയ്‌തു. യുക്രെയിനിൽ സംഘർഷം തുടങ്ങിയ ശേഷം ഇരുവരും ഫോണിൽ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |