ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി ആം ആദ്‌മി പാർട്ടി പ്രഖ്യാപിച്ചു. പഞ്ചാബിന്റെ ചുമതല വഹിച്ച ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി എം.എൽ.എയുമായ രാഘവ് ഛദ്ദ, ഐ.ഐ.ടി പ്രൊഫസർ സന്ദീപ് പാഥക്, വിദ്യാഭ്യാസ വിദഗ്‌ദ്ധൻ അശോക് കുമാർ മിത്തൽ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിലെ ഒഴിവുകളിലേക്ക് മാർച്ച് 31ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ മത്സരിക്കുക.
117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകളുള്ള ആം ആദ്‌മി പാർട്ടിയുടെ നാല് സ്ഥാനാർത്ഥികളും തിരഞ്ഞെടുക്കപ്പെടുമെന്നതിനാൽ രാജ്യസഭയിൽ പാർട്ടിയുടെ അംഗബലം മൂന്നിൽ നിന്ന് എട്ടായി ഉയരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിന്റെയും വിശ്വസ്തനായ സന്ദീപ് പാഥക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഘവ് ഛദ്ദയ്‌ക്കൊപ്പം പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച ആളാണ്. സമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ വിദഗ്‌ദ്ധനുമായ അശോക് കുമാർ മിത്തൽ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി സ്ഥാപകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |