SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.54 AM IST

സ്‌റ്റാൻ ഇതാ ഇവിടെയുണ്ട്!

stan

ഇതാണ് ' സ്റ്റാൻ '... 67 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ കറങ്ങി നടന്നിരുന്ന ടി - റെക്സ് ( ടൈറനോസോറസ് റെക്സ് ) ഇനത്തിൽപ്പെട്ട ഭീമൻ ദിനോസറാണിത്. ഇതിന്റെ അസ്ഥികൾ കണ്ടെത്തിയ പാലിയന്റോളജിസ്റ്റിന്റെ പേര് തന്നെയാണ് ഈ ഭീമാകാരൻ ദിനോസറിനും നൽകിയിരിക്കുന്നത്. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് വിരലിലെണ്ണാവുന്ന പൂർണ ടി - റെക്സ് അസ്ഥികൂടങ്ങളിൽ ഒന്നാണിത്.

ഇപ്പോഴിതാ ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്റ്റാനെ സംബന്ധിച്ച ഒരു രഹസ്യം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. 2020 ഒക്ടോബർ 6ന് ന്യൂയോർക്കിലെ ക്രിസ്റ്റീസ് ഓക്‌ഷൻ ഹൗസിൽ വച്ച് സ്റ്റാനെ ലേലം ചെയ്തിരുന്നു. 3.18 കോടി യു.എസ് ഡോളറിന് സ്റ്റാനെ ഒരാൾ സ്വന്തമാക്കുകയും ചെയ്തു. ലോകത്താദ്യമായാണ് ഒരു ഫോസിലിന് ഇത്ര വലിയ തുക ലഭിക്കുന്നത്. ആരാണ് സ്റ്റാനെ സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിരുന്നില്ല. നാഷണൽ ജ്യോഗ്രഫിക് മാസിക നടത്തിയ അന്വേഷണത്തിലൂടെ ഇതിപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.

സ്റ്റാനിപ്പോൾ അബുദാബിയിലാണ്. അവിടെ സാദിയത് ദ്വീപിൽ 2025ഓടെ തുറക്കാനൊരുങ്ങുന്ന 377,000 ചതുരശ്രഅടി വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സ്റ്റാനെ പ്രദർശിപ്പിക്കാനാണ് പദ്ധതിയെന്നാണ് വിവരം. ലോകത്തെ മറ്റ് ശ്രദ്ധേയ ഫോസിലുകളും അമൂല്യ വസ്തുക്കളും സ്റ്റാന് കൂട്ടായി ഇവിടെ കാണും. 1969ൽ ഓസ്ട്രേലിയയ്ക്ക് മീതെ പൊട്ടിത്തെറിച്ച മർച്ചിസൺ ഉൽക്കയുടെ ഒരു ശകലവും ഇവിടെ കാണാം.

കഴിഞ്ഞ 2 ദശാബ്ദമായി സ്റ്റാനെ സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പഠനവിധേയമാക്കുകയായിരുന്നു. 13 അടി ഉയരവും 40 അടി നീളവുമുള്ള സ്റ്റാന്റെ അസ്ഥികൂടത്തിൽ 188 അസ്ഥികളാണുള്ളത്. ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ ടി - റെക്സ് ദിനോസർ അസ്ഥികൂടം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഒരു ആഫ്രിക്കൻ ആനയുടെ രണ്ടിരട്ടി ഭാരം സ്റ്റാന് ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സൗത്ത് ഡക്കോട്ട, വയോമിംഗ്, മൊണ്ടാന എന്നീ യു.എസ് സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഹെൽ ക്രീക്ക് ഫോർമേഷൻ എന്ന മലനിരകളിൽ നിന്ന് 1987ൽ സ്റ്റാൻ സാക്രിസൺ എന്ന പാലിയന്റോളജിസ്റ്റാണ് ഈ ഭീമൻ ദിനോസറിന്റെ അസ്ഥികൾ ആദ്യമായി കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.