ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവാണ് ഇക്കാര്യമറിയിച്ചത്. വരുന്ന ഏപ്രിൽ 2 മുതൽ ഏപ്രിൽ 5 വരെ ബെന്നറ്റ് ഇന്ത്യ സന്ദർശനം നടത്താനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യ സന്ദർശനം റദ്ദാക്കാനോ നീട്ടിവയ്ക്കാനോ സാദ്ധ്യതയുണ്ട്. നിലവിൽ 50കാരനായ ബെന്നറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെന്നറ്റുമായി ജെറുസലേമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബെന്നറ്റ് ഡൽഹിയിലെത്തുമെന്ന് അറിയിച്ചത്. ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികം ഈ വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിന് ബെന്നറ്റ് തയാറെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |