കൊളംബോ: ബിംസ്റ്റെക് രാജ്യങ്ങളോട് സഹകരണത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിൽ നടക്കുന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങൾ ആരോഗ്യ സാമ്പത്തിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നുവെന്നും, അതിനാൽ രാജ്യങ്ങൾ തമ്മിൽ ഐക്യവും സഹകരണവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂറോപ്പിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര
സുസ്ഥിരതയെ ചോദ്യം ചെയ്യുന്നതായി മാറി.
ബംഗാൾ ഉൾക്കടലിനെ സമൃദ്ധിയുടെയും സുരക്ഷയുടെയും ഒരു പാലമാക്കാനുള്ള സമയമാണിത്. 1997 ൽ സ്ഥാപിച്ച ബിംസ്റ്റെകിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവേശത്തോടെ ഒന്നിച്ചു പ്രവർത്തിക്കാൻ അംഗരാജ്യങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ഉച്ചകോടി ഒരു നാഴികക്കല്ലാണ്. ഇതിന്റെ ഫലങ്ങൾ ബിംസ്‌റ്റെകിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർക്കുന്ന ഒരദ്ധ്യായം ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
@ ഇന്ത്യ ഒരു ദശലക്ഷം ഡോളർ നൽകും
ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ പ്രവർത്തന ബഡ്ജറ്റ് വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഒരു ദശലക്ഷം ഡോളർ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിന്റെ ശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനായി ഒരു പദ്ധതി രൂപീകരിക്കണമെന്നും സെക്രട്ടറി ജനറലിനോട് അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |