ലണ്ടൻ: ബ്രിട്ടീഷ് ധനകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനാകിനെതിരെ ബ്രിട്ടണിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. റിഷിയുടെ ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി കമ്പനി ഷെയറുകളിൽ നിന്ന് ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിന്റെ ടാക്സ് ബ്രിട്ടണിൽ അടയ്ക്കുന്നില്ലെന്നാരോപിച്ചാണ് റിഷിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.
അതേ സമയം, ഇന്ത്യൻ പൗരയായ അക്ഷത ഇപ്പോൾ ബ്രിട്ടനിലാണ് താമസമെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ല. നിയമപരമായി ഇങ്ങനെയുള്ളവർക്ക് ബ്രിട്ടനിൽ ടാക്സ് അടയ്‌ക്കേണ്ട ആവശ്യമില്ല. എന്നാൽ, ഇക്കാര്യം പരിഗണിക്കാതെ ബ്രിട്ടനിലെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ റിഷി സുനാകിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയാണ്.
ഇനി മുതൽ ബ്രിട്ടനിൽ നികുതി അടയ്ക്കാൻ തയാറാണെന്ന് അക്ഷത അറിയിച്ചിരുന്നെങ്കിലും രാജ്യത്തിന് ലഭിക്കേണ്ടിയിരുന്ന 50 മില്ല്യൺ യൂറോ ടാക്സ് അക്ഷത വെട്ടിച്ചെന്നാണ് ആരോപണം. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണക്കുകൂട്ടിയിരുന്ന റിഷി സുനാകിനെ വിവാദം പ്രതികൂലമായി ബാധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |