ബാഗ്ദാദ് : ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മണൽക്കാറ്റിനെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മൂലം നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ വ്യാഴാഴ്ച മുതലാണ് മണൽക്കാറ്റ് തുടങ്ങിയത്. ഇതോടെ സ്വയംഭരണാധികാരമുള്ള കുർദ്ദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ അർബിലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തെക്കൻ മേഖലകളിലേക്ക് വ്യാപിച്ച കാറ്റ് ബാഗ്ദാദ്, നസിറിയ തുടങ്ങിയ നഗരങ്ങളെ മൂടി. ബാഗ്ദാദിൽ കെട്ടിടങ്ങളും വാഹനങ്ങളും ഓറഞ്ച് നിറത്തിലെ മണൽത്തരികളാൽ മൂടി. മണൽക്കാറ്റുകൾ ഇറാഖിൽ അസാധാരണമല്ലെങ്കിലും മഴയുടെ കുറവും വരൾച്ചയെ മൂലം ഇത്തരം കാറ്റുകളുടെ ശക്തി ഗണ്യമായി കൂടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |