കൊളംബോ : സാമ്പത്തിക പ്രതിസന്ധിയ്ക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെ മദ്ധ്യശ്രീലങ്കൻ നഗരമായ രാംബുക്കാനയിലെ റെയിൽവേ ക്രോസിംഗിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. 12 പേർക്ക് പരിക്കേറ്റു. 15 മണിക്കൂറിലേറെയായി സമരം ചെയ്ത് വന്നവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. എന്നാൽ, സമരക്കാർ മുന്നറിയിപ്പുകൾ അവഗണിച്ച് കല്ലേറ് നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ പൊലീസുകാരും ഉൾപ്പെടുന്നു. വെടിവയ്പിന് പിന്നാലെ സമരക്കാർ ഒരു ഇന്ധന ടാങ്കറും മുചക്രവാഹനവും കത്തിക്കാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |