അഹമ്മദാബാദ്: അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിയിൽ. 'അൽ ഹജ്' എന്ന ബോട്ടും 9 ജീവനക്കാരെയും കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഗുജറാത്ത് കച്ചിലെ ജാക്കൗ തുറമുഖത്തെത്തിച്ച് ചോദ്യം ചെയ്യും.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സംഘവും ചേർന്ന് തെരച്ചിൽ നടത്തിയത്.
പാക് ബോട്ട് വേഗത കൂട്ടി രക്ഷപെടാൻ ശ്രമിച്ചതോടെ കോസ്റ്റ് ഗാർഡ് വെടിയുതിർത്തു. മൂന്നു ബോട്ട് ജീവനക്കാർക്ക് നിസാര പരിക്കേറ്റതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |