കൊളംബോ: ശ്രീലങ്കയിൽ 60ഓളം അവശ്യമരുന്നുകളുടെ വില 40 ശതമാനം കൂടി. 500 മില്ലിഗ്രാം പാരസെറ്റാമോൾ ഗുളികയ്ക്ക് 4.16 ശ്രീലങ്കൻ രൂപയും 75 മില്ലിഗ്രാം ആസ്പിരിന് 7.08 ശ്രീലങ്കൻ രൂപയുമാണ് പുതിയ നിരക്ക്. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മരുന്നുകളുടെ വില വർദ്ധിക്കുന്നത്.
അതേ സമയം, ഈദ് പ്രമാണിച്ച് കിഴക്കൻ ശ്രീലങ്കയിലെ അംപാര ജില്ലയിൽ വിധവകൾക്കും മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കും ഇന്ത്യൻ ഹൈക്കമ്മീഷൻ റേഷൻ വിതരണം നടത്തി.
അതേ സമയം, രാജപക്സ സർക്കാരിനെതിരെയുള്ള അവിശ്വാസ നീക്കത്തിന്റെ ഭാഗമായി അടുത്താഴ്ച പാർലമെന്റിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി നേതാവ് ലക്ഷ്മൺ കിരിയെല്ല പറഞ്ഞു. ഇടക്കാല സർക്കാർ രൂപീകരണത്തിന് എം.പിമാരുടെ പിന്തുണ തെളിയിക്കണമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |