കാഠ്മണ്ഡു : നേപ്പാളിലെ കാഞ്ചൻജംഗയിൽ പർവതാരോഹണത്തിനിടെ ഇന്ത്യൻ പർവതാരോഹകൻ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള നാരായണൻ അയ്യർ (52) ആണ് പർവതാരോഹണത്തിനിടെ ശ്വാസതടസത്തെ തുടർന്ന് മരിച്ചത്. കാഞ്ചൻജംഗ കൊടുമുടിയിൽ കയറുന്നതിനിടെ ശ്വാസതടസമുണ്ടായെങ്കിലും നാരായണൻ തിരിച്ചിറങ്ങാൻ തയാറായില്ലെന്നും 8,200 മീറ്റർ ഉയരത്തിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു എന്നും പര്യവേഷണ സംഘാടകർ പറയുന്നു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. ഈ വർഷം നേപ്പാളിൽ മരിക്കുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണൻ അയ്യർ. കഴിഞ്ഞ മാസമാണ് ഗ്രീക്ക് പർവതാരോഹകൻ ധൗലഗിരി പർവതത്തിന്റെ 8,167 മീറ്റർ ഉയരത്തിൽ വച്ച് മരിച്ചത്. ദിവസങ്ങൾക്ക് ശേഷം നേപ്പാൾ സ്വദേശി എവറസ്റ്റ് കൊടുമുടിയിൽ വച്ച് മരിച്ചിരുന്നു.
8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗയിൽ പർവതാരോഹണത്തിന് വിദേശീയർക്ക് 68 പെർമിറ്റുകളാണ് ഈ സീസണിൽ നേപ്പാൾ വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |