സോൾ : രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പനി ബാധിച്ച് രാജ്യത്ത് ആറ് പേർ മരിച്ചെന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയ. എന്നാൽ, ' പനി " കൊവിഡ് ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. പനി ബാധിച്ച് മരിച്ച ആറുപേരിൽ ഒരാളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ മുതൽ തിരിച്ചറിയാത്ത തരത്തിലെ പനി ബാധിച്ച 1,87,800 പേരാണ് ചികിത്സയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇതുവരെ ആകെ 3,50,000 പേർക്ക് രാജ്യത്ത് പനിയുടെ ലക്ഷണം കണ്ടെത്തി.
നിലവിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തര കൊറിയയിലെ വിവിധ നഗരങ്ങൾ ലോക്ഡൗണിലാണ്. വ്യാഴാഴ്ച മാത്രം 18,000 പേരാണ് പുതുതായി പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
അതേ സമയം, രാജ്യത്ത് കൊവിഡ് കേസ് സ്ഥിരീകരിച്ച ശേഷം നടന്ന യോഗത്തിൽ ഭരണാധികാരി കിം ജോംഗ് ഉൻ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം പുറത്തുവന്നു. ഇതാദ്യമായാണ് മാസ്ക് ധരിച്ച് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |