ഭുവനേശ്വർ: ഒഡീഷയിലെ ബെർഹാംപൂരിൽ ഗർഭസ്ഥ ശിശുക്കളെ നിയമവിരുദ്ധമായി ലിംഗനിർണയത്തിനും ഗർഭച്ഛിദ്രത്തിനും വിധേയമാക്കി വന്ന സംഘം പൊലീസിന്റെ പിടിയിൽ. ലിംഗ നിർണയ പരിശോധന നടത്തിവന്ന ക്ലിനിക്കിന്റെ ഉടമയും ഇയാളുടെ ക്ലിനിക്കിലേക്ക് ഗർഭിണികളെ എത്തിച്ചിരുന്ന ആശ വർക്കറുമടക്കം 13 പേരാണ് പിടിയിലായത്. രഹസ്യ ക്ലിനിക്കിൽ നടത്തുന്ന അൾട്രാ സൗണ്ട് സ്‌കാനിംഗിൽ പെൺകുഞ്ഞാണെന്ന് കണ്ടെത്തിയാൽ ഗർഭച്ഛിദ്രം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി.
കഴിഞ്ഞ മൂന്ന് വർഷമായി നിരവധി ഗർഭിണികൾ ഇവിടെയെത്തിയിരുന്നു. ക്ലിനിക്കിലെ അൾട്രാസൗണ്ട് മെഷീനുകളും മറ്റ് ഉപകരണങ്ങളും പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തു. ക്ലിനിക്കിലേക്ക് ഗർഭിണികളെ അയയ്ക്കുന്ന നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |