ക്വാലാലംപൂർ: മലേഷ്യയിൽ നിർബന്ധിത വധശിക്ഷ നിറുത്തലാക്കുന്നു. രാജ്യത്ത് കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ വധശിക്ഷ നിർബന്ധമാക്കിയിരുന്നു. നിർബന്ധിത വധശിക്ഷ നിറുത്തലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി നിയമ മന്ത്രി വാൻ ജുനൈദി റ്റുവാങ്കു ജാഫർ ആണ് അറിയിച്ചത്. വധശിക്ഷയ്ക്ക് പകരം സ്വീകരിക്കേണ്ട ശിക്ഷാ നടപടികളെക്കുറിച്ച് പഠനം നടത്തുമെന്നും എല്ലാവരുടെയും അവകാശ സംരക്ഷണം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങൾ കൂടാതെ ജഡ്ജിയുടെ വിവേചന അധികാരമുപയോഗിച്ച് വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങളുമുണ്ട്. സർക്കാർ മുന്നോട്ട് വച്ച മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |